The Voice of Hind Rajab
ദ വോയ്സ് ഓഫ് ഹിന്ദ് റജബ് (2025)

എംസോൺ റിലീസ് – 3646

ടുണീഷ്യൻ സംവിധായിക കൗതർ ബിൻ ഹനിയ (Kaouther Ben Hania) രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘The Voice of Hind Rajab.’
ഇസ്രായേലി സയണിസ്റ്റ് അധിനിവേശത്തിന്റെ ക്രൂരതയെയും ഗസ്സയിലെ കുരുന്നുകൾ നേരിടുന്ന വംശഹത്യയെയും ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്ന ശക്തമായ ഡോക്യു-ഡ്രാമയാണിത്. അധിനിവേശ സേനയുടെ ടാങ്കുകൾ വളഞ്ഞ ഒരു കാറിനുള്ളിൽ, തന്റെ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾക്കിടയിൽ 12 ദിവസം കുടുങ്ങിക്കിടന്ന ആറുവയസ്സുകാരി ഹിന്ദ് റജബിന്റെ ദാരുണമായ അന്ത്യമാണ് ചിത്രം പ്രമേയമാക്കുന്നത്. രക്ഷപ്പെടാൻ ശ്രമിച്ച ആ ചെറിയ കാറിന് നേരെ 355 വെടിയുണ്ടകളാണ് ഇസ്രായേൽ സൈന്യം ഉതിർത്തത്. ഹിന്ദ് റജബ് സഹായത്തിനായി റെഡ് ക്രസന്റ് പ്രവർത്തകരെ വിളിച്ച യഥാർത്ഥ ഫോൺകോൾ റെക്കോർഡിംഗുകൾ ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഹായത്തിനായി കേണപേക്ഷിച്ച ആ പിഞ്ചുകുഞ്ഞിനെയും അവളെ രക്ഷിക്കാൻ അനുമതി വാങ്ങി എത്തിയ റെഡ് ക്രസന്റ് അംഗങ്ങളെയും ക്രൂരമായി കൊലപ്പെടുത്തിയ സയണിസ്റ്റ് വംശീയതയുടെ ഭീകരത ചർച്ച ചെയ്യുന്ന ഈ ചിത്രം, കുട്ടികൾ നേരിടുന്ന അതിക്രമങ്ങളുടെ നേർസാക്ഷ്യമായി മാറുന്നു.

പല അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും വലിയ ചർച്ചകൾക്ക് വഴിവെച്ച ഈ ചിത്രം, 2025-ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് ജൂറി പ്രൈസ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡ് (Oscar) നോമിനേഷൻ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) പീപ്പിൾസ് ചോയ്‌സ് അവാർഡ് എന്നീ അംഗീകാരങ്ങൾക്കും ഈ ചിത്രം അർഹമായി.