• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Quo Vadis, Aida? / ക്വോ വാഡിസ്, അയീദ? (2020)

April 3, 2021 by Vishnu

എം-സോണ്‍ റിലീസ് – 2484

പോസ്റ്റർ: അഷ്‌കർ ഹൈദർ
ഭാഷബോസ്‌നിയൻ
സംവിധാനംJasmila Zbanic
പരിഭാഷശ്രീധർ
ജോണർഡ്രാമ, ത്രില്ലർ, വാർ

7.5/10

Download

1995 ജൂലൈ 12 – ബോസ്‌നിയൻ യുദ്ധത്തിന്റെ അന്ത്യത്തിൽ വിജയികളായ സെർബിയൻ സൈന്യം ബോസ്‌നിയൻ അതിർത്തി നഗരമായ സ്രെബ്രനീത്സയിൽ UN അന്ത്യശാസനത്തിന് വിരുദ്ധമായി കയറുകയും 8000ലധികം ബോസ്‌നിയൻ വംശജരെ കൂട്ടക്കൊലക്ക് ഇരയാക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ഒരു dramatic അവതരണമാണ് Quo Vadis Aida?
UN സംരക്ഷണമേഖലയായി പ്രഖ്യാപിക്കപ്പെട്ട സ്രെബ്രനീത്സയിലെ UN ബേസിലെ പരിഭാഷകയാണ് സ്കൂൾ അധ്യാപികയായിരുന്ന അയീദ. സെർബിയൻ സൈന്യം നഗരത്തിൽ കയറുന്നതോടെ പലായനം ചെയ്ത ആയിരക്കണക്കിന് ബോസ്നിയൻ വംശജരിൽ എല്ലാവരെയും പ്രാവർത്തികമായ ബുദ്ധിമുട്ടുകൾക്കൊണ്ട് ബേസിൽ കയറ്റാനാകാതെ കുഴങ്ങുകയാണ് UN സമാധാന സേനയിലെ അംഗങ്ങൾ. ഇതിനിടെ കൂട്ടക്കൊല ഭയന്ന് രക്ഷപ്പെടാനുള്ള വഴികൾ അന്വേഷിക്കുന്ന ഒരു ജനതയുടെ കഷ്ടപ്പാട് സ്വന്തം കുടുംബത്തെ രക്ഷിക്കാനായുള്ള അയീദയുടെ പരക്കം പാച്ചിലിലൂടെ കാണിച്ചു തരികയാണ് ഈ ചിത്രം.
സ്രെബ്രനീത്സയുടെ ചരിത്രം അറിയുന്ന ഏതൊരാൾക്കും അയീദക്ക് സ്വന്തം കുടുംബത്തെ രക്ഷിക്കാനാകുമോ എന്നത് പിരിമുറുക്കത്തോടെ മാത്രമേ കണ്ടിരിക്കാൻ പറ്റൂ.
നിരവധി അവാർഡുകളും നോമിനേഷനുകളും കരസ്ഥമാക്കിയ ചിത്രം ഓസ്‌കാറിലേക്കുള്ള ബോസ്‌നിയൻ എൻട്രി ആയി അവസാന റൗണ്ടിൽ ഇടം നേടിയതാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Bosnian, Drama, Thriller, War Tagged: Sreedhar

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]